തിരുവനന്തപുരം: ഇടതുപക്ഷത്തിൻ്റെ പ്രഖ്യാപിത നയത്തിൽ നിന്നും വിരുദ്ധമായി വിദേശ സർവ്വകലാശാലകളെ കേരളത്തിൽ കടന്ന് വരാൻ അനുവദിക്കുന്നത് .വിദ്യാഭ്യാസ മേഘലയിൽ നാം പുലർത്തി വന്നിരുന്ന അന്തസത്തക്ക് വിരുദ്ധമാണെന്നും തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും യുവജനതാദൾ എസ് സംസ്ഥാന ഭാരവാഹികളുടെ യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ സർക്കാറിനോട് അഭ്യർത്ഥിച്ചു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഘലകളിൽ മികച്ച വിശേദ സർവ്വകലാശാലകളുടെ മാതൃകയിൽ
പാഠ്യപദ്ധതികൾ പരിഷ്ക്കരിക്കുകയും നൂതന രീതികൾ അവലംഭിച്ചു കൊണ്ട് മികച്ച വിദ്യാഭ്യാസം
നൽകുകയും ചെയ്യുന്നതിന് പകരം വിദേശ സർവ്വകലാശാലകളെ അനുവദിക്കുകയാണെങ്കിൽ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം ഇല്ലാതാവുന്നതിനും, കേരളിലെ സർവ്വകലാശാലകൾ നോക്ക് കുത്തികളാവുന്നതിനും ഇതിലൂടെ കേരളത്തിലെ സർവ്വ കലാശാലകളുടെ തക്കർച്ചക്കും അത് കാരണ മാവുമെന്നും യോഗം വിലയിരുത്തി.
പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ജനതാദൾ എസ് സംസ്ഥാന പ്രസിഡണ്ട് തകിടി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജനറൽ മംഗലാപുരം ഷാഫി, അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ എസ് പ്രഭാത്, സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് മുയിപ്പോത്ത്, ദേശീയ സമിതി അംഗം എൻ.കെ സജിത്ത് എന്നിവർ സംസാരിച്ചു. യുവജനതാദൾ (എസ്)സംസ്ഥാന പ്രസിഡണ്ട് ഡോ.സി കെ ഷമീം അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജി ശ്രീകാന്ത് സ്വാഗതവും
പ്രശാന്ത് ബി മോളിക്കൽ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.