കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള മരുന്നുവിതരണം പ്രതിസന്ധിയിലേക്ക്. കുടിശ്ശിക നല്‍കാത്തതിനാൽ മാര്‍ച്ച് 10 മുതല്‍ ആശുപത്രിക്ക് വികസന സമിതിക്ക് കീഴിലുള്ള ന്യായവില മരുന്ന് ഷോപ്പുകളിലേക്ക് മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. ഇതുസംബന്ധിച്ച കത്ത് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും, ആരോഗ്യ മന്ത്രിക്കും കൈമാറിയിട്ടുണ്ട്.
ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് എന്നീ പദ്ധതികളിലായി 175 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് നല്‍കാനുണ്ട്. ഇതിനാലാണ് വിതരണക്കാര്‍ക്ക് പണം നല്‍കുന്നത് വൈകുന്നതെന്നും ആരോഗ്യ മന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.