കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂരിലും പോലീസ് അതിക്രമത്തിനെതിരെ നടപടിയില്ല. മുസ്ലീം ലീഗ് നേതാവിനെ തല്ലിയ സംഭവത്തിൽ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർക്കെതിരെ പോലീസ് നടപടിയെടുത്തില്ല. കുറ്റിക്കാട്ടൂർ സ്വദേശിയായ മാമുക്കോയക്കാണ് പൊലീസിൻ്റെ അതിക്രമമുണ്ടായത്.
2023 ഡിസംബർ 23 ന് മാമുക്കോയയെ പോലീസ് മുഖത്തടിച്ചു. എന്നാൽ, ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. അന്നത്തെ അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശനൻ തന്റെ മുഖത്ത് അടിച്ചെന്നാണ് മാമുക്കോയയുടെ പരാതി. സംഭവം നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ തല്ലിയ സംഭവത്തിന് ശേഷം പോലീസ് കസ്റ്റഡി അക്രമ വാർത്തകൾ വീണ്ടും സജീവമായി. നേരത്തെ, തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടലിന്റെ ഉടമയെയും മകനെയും പോലീസ് തല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മട്ടാഞ്ചേരിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പ്; പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
2023 മെയ് 24 ന്, അന്ന് പീച്ചിയിലെ എസ്ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഉദ്യോഗസ്ഥർ മർദിക്കുകയും അപമാനിക്കുകയും ചെയ്തു.
ഒന്നര വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ, സ്റ്റേഷനിൽ വെച്ച് മർദനത്തിന്റെ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് ലഭിച്ചു. വിവരാവകാശ നിയമപ്രകാരം ദൃശ്യങ്ങൾക്കായി അപേക്ഷിച്ചെങ്കിലും, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കപ്പെട്ടു. അതേസമയം, മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും, കുറ്റവാളികൾക്കെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
അതേസമയം, കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്തിനെ മർദിച്ച കേസിൽ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










