തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങള്‍ കേരളത്തിന്‍റെ വ്യവസായ-വ്യാപാര മേഖലകളില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രവർത്തനത്തിനാണ് ഇന്ന് മുഖ്യമന്ത്രി തുടക്കമിട്ടത്.
വിഴിഞ്ഞം തുറമുഖത്തെ കയറ്റിറക്കുമതി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പുതിയ വ്യാപാര സാധ്യതകള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ അനുകൂലമായ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നേരിട്ട് കയറ്റുമതി ചെയ്യാനാകും. ഇതുവരെ നേരിട്ട് എത്തിക്കാൻ കഴിയാതിരുന്ന വിപണികളിലേക്കും കേരളത്തിന്റെ കയർ, കറ്റാർവാഴ തുടങ്ങിയ ഉത്പ്പന്നങ്ങള്‍ എത്തിക്കാനാകും.
സ്വപ്ന പദ്ധതിയായ മിഷൻ സമുദ്രയിലൂടെ സംസ്ഥാനത്തെ തുറമുഖ നഗരമാക്കി മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ലോജിസ്റ്റിക്‌സ് പാർക്കുകളും അനുബന്ധ സ്ഥാപനങ്ങളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ദുബായ് തുറമുഖം യുഎഇ യ്ക്ക് നല്‍കിയ വലിയ സംഭാവനകള്‍ പോലെ വിഴിഞ്ഞം തുറമുഖം കേരള വികസനത്തിന്റെ പ്രധാന കവാടമായി മാറുമെന്നും അതിലൂടെ ലോകവിപണിയില്‍ കേരളത്തിന്റെ ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








