കാബൂള്‍: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷാ ഫാത്തിമയെ മോചിപ്പിച്ചു എന്ന് വാര്‍ത്തയോട് പ്രതികരിച്ച് അമ്മ ബിന്ദു. ഇന്നലെ രാത്രി 1.30-ന് ലഭിച്ച ഫോണ്‍ സന്ദേശ പ്രകാരം നിമിഷയെ താലിബാന്‍ ജയില്‍ നിന്ന് വിട്ടു എന്നാണ് അറിയുന്നതെന്ന് ബിന്ദു പറഞ്ഞു.
അവരെ നാട്ടിലെത്തിക്കണം. നാട്ടിലെത്തിച്ച് തന്റെ മകളെ ജയിലില്‍ അടച്ചോട്ടെ, മകള്‍ ജീവനോടെ കണ്ടാല്‍ മതി. ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടുവെന്നും നിമിഷയെ ഇന്ത്യയിലെത്തിക്കണമെന്നും അവര്‍ പറഞ്ഞു. തന്റെ മകള്‍ തെറ്റുകാരിയല്ലല്ലോ എന്നും അവര്‍ക്ക് ജീവിക്കാന്‍ അധികാരം ഇല്ലേയെന്നും കുട്ടികളെ മരണത്തിന് വിട്ടുനല്‍കുന്നതാണോ ഇവിടുത്തെ നിയമമെന്നും ബിന്ദു ചോദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.