ഇടുക്കി: പപണിക്കന്‍കുടിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു. കാണാതായ സിന്ധുവിന്‍റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
മൃതദേഹത്തിന്‍റെ വസ്ത്രങ്ങൾ നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ, പ്ലാസ്റ്റിക് കവർ കൊണ്ട് മുഖം മൂടിയിരുന്നു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധരുടെ പരിശോധന പുരോഗമിക്കുകയാണ്. അടുക്കളയിൽ കുഴിച്ചു മൂടിയ മൃതദേഹം പൊലീസ് ഡോഗ് സ്ക്വാഡ് കണ്ടുപിടിക്കാതിരിക്കാൻ പ്രതി മുളകുപൊടി വിതറിയിരുന്നതായി പൊലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പണിക്കന്‍കുടിയില്‍ നിന്ന് മൂന്നാഴ്ച മുമ്ബ് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഇന്നലെയാണ് അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മരിച്ച സിന്ധുവിന്റെ ഇളയ മകന്റെ മൊഴിയുടെ അടിസ്ഥാത്തിലാണ് അയല്‍വാസി ബിനോയിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
അയല്‍വാസി ബിനോയ് ഇപ്പോള്‍ ഒളിവിലാണ്. ഭര്‍ത്താവുമായി പിണങ്ങി കാമാക്ഷി സ്വദേശിയായ സിന്ധു കഴിഞ്ഞ ആറ് കൊല്ലമായി പണിക്കന്‍കുടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ 12ന് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ പോയെന്ന പേരില്‍ സിന്ധുവും ബിനോയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അന്ന് മുതല്‍ അമ്മയെ കാണാനില്ലെന്നുമായിരുന്നു ഇളയ മകന്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി. ഡോഗ് സ്കോഡടക്കം സ്ഥലത്തെത്തി പല കുറി പരിശോധിച്ചെങ്കിലും തുമ്ബൊന്നും കിട്ടിയില്ല. പിന്നീട് സിന്ധുവിന്റെ ബന്ധുക്കളായ ചെറുപ്പക്കാര്‍ ബിനോയിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.
പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.