ഇടുക്കി: പണിക്കന്‍കുടി കൊലപാതക കേസിലെ പ്രതി ബിനോയിയെ കൊലപ്പെടുത്തിയ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുക്കും. മൂന്നാഴ്ചയായി ഒളിവിലായിരുന്ന ബിനോയിയെ ഇന്നലെയാണ് പെരിഞ്ചാംകുട്ടി വനത്തില്‍ നിന്നും പൊലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
കൊലപാതകം നടന്ന മാണിക്കല്‍ ബിനോയിയുടെ പണിക്കന്‍ കുടിയിലെ വീട്ടിലും പരിസരങ്ങളിലുമാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. ഇടുക്കി പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമിയുടെ നേതൃത്വത്തിലാകും തെളിവെടുപ്പ്. മാസങ്ങളായി ഒപ്പം താമസിച്ചിരുന്ന സിന്ധുവിനെ സംശയത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത് എന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൃത്യം ചെയ്തത് ബിനോയ് തന്നെയാണെന്ന് തെളിയിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ വീട്ടിലെ തെളിവെടുപ്പില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പൊലീസ്. കൊലപാതകം നടന്ന പണിക്കന്‍ കുടിയില്‍ നിന്ന് വെറും അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള പെരിഞ്ചാംകുട്ടി വനത്തില്‍ നിന്നാണ് ബിനോയിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.