വെള്ളിമാട്കുന്ന്: പറമ്പിൽ ബസാറിനടുത്തുള്ള പോലൂരിലെ വീടിന്റെ ബേസ്മെന്റിൽ നിന്ന് ശബ്ദം കേൾക്കുന്നതായി വീട്ടുകാര്‍. പോലൂര് തെക്കേമാറാത്ത് ബിജുവിന്റെ വീടിന്റെ അടിഭാഗത്തുനിന്നാണ് ഇടവിട്ട് മുഴക്കം കേള്‍ക്കുന്നതായി പറയുന്നത്. പാത്രങ്ങളില്‍ നിറച്ചുവെക്കുന്ന വെള്ളം ശബ്ദം ഉണ്ടാകുമ്ബോള്‍ തുളുമ്ബുന്നുമുണ്ട്. ഇതുമൂലം ഒരാഴ്ചയായി കുടുംബം ഭീതിയിലാണ് കഴിയുന്നത്.
എന്നിരുന്നാലും, എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് കൃത്യമായി കണ്ടെത്താനാകുന്നുമില്ല. അഞ്ച് വർഷമായി വീട്ടിൽ താമസമുണ്ട്. ഇത്തരമൊരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ലെന്ന് ബിജു പറയുന്നു. അഗ്നിശമന സേനാംഗങ്ങളും ജിയോളജിക്കൽ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഭൂകമ്പവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് ജിയോളജിക്കൽ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ചെങ്കല്ലുള്ള പ്രദേശമാണിത്. സമീപത്തെ വീടുകളിലൊന്നും ഇത്തരം അനുഭവമില്ല.
ചെങ്കല്ക്കുഴിയില് ബെല്റ്റിട്ടായിരുന്നു ഈ വീട് നിര്‍മിച്ചത്. നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം ശബ്ദമുണ്ടാവാന്‍ കാരണമെന്നാണ് ഭൗമശാസ്ത്ര വകുപ്പിന്റെ അനുമാനം. ഭൂമികുലുക്കവുമായി ബന്ധമില്ലെന്നും ഭൗമശാസ്ത്ര വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭൗമശാസ്ത്ര വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കും. ഇത് വിദഗ്ധ സംഘത്തിന് കൈമാറും. വരും ദിവസങ്ങളിൽ വിദഗ്ധ സംഘം ഇവിടെ പരിശോധിക്കും. കൂടുതല്‍ പഠനത്തിനായി സെസിനെയും ഇക്കാര്യം അറിയിക്കുമെന്ന് ജില്ല സോയില്‍ കണ്‍സര്‍വേഷന്‍ വിഭാഗം വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.