കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോലീസ് പറയുന്നു. ശ്വാസംമുട്ടലാണ് മരണകാരണമെന്ന് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം പൂർത്തിയായെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ നാളെ ചോദ്യം ചെയ്യും. അമ്മ മാനസിക രോഗിയാണെന്ന് ബന്ധുക്കൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
റിജോ കെ ബാബുവിന്റെയും സൂസന്റെയും മകൻ ഐഹാനെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കൂവപ്പള്ളി കളപ്പുരയ്ക്കലെ വീട്ടിൽ അനക്കമില്ലാതെ കണ്ടെത്തിയത്. കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും പുറപ്പെട്ടിരുന്നു.
ഈ സമയം അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ അച്ഛൻ റിജോയെ വിളിച്ച് കുട്ടി പ്രതികരിക്കുന്നില്ലെന്ന് അറിയിച്ചത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.