കോഴിക്കോട്: ചാത്തമംഗലത്ത് പന്ത്രണ്ടുകാരന്‍ നിപ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വിദഗ്ദ്ധര്‍ കോഴിക്കോട് നിന്ന് ശേഖരിച് പരിശോധനയ്ക്കായി അയച്ച ചില വവ്വാലുകളിൽ നിപയുടെ സാന്നിദ്ധ്യം കണ്ടെത്തി. പൂനയിൽയിൽ നിന്നുള്ള ഫലം ആണ് വന്നത്. രണ്ടിനം വവ്വാലുകളിൽ ഇവയ്ക്കെതിരെ ആൻറിബോഡി യുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പഠനം ആവശ്യമാണെന്ന് വീണ ജോർജ് പറഞ്ഞു.
ഇവിടെ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് നിപവൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്. ആന്റിബോഡി കണ്ടെത്തിയതിനാല്‍ തന്നെ ഇവയുടെ ശരീരത്തില്‍ നിപ വൈറസ് ഉണ്ടായിരുന്നു എന്ന് ഉറപ്പാക്കാനാവും.
ഇതോടെ സംസ്ഥാനത്ത് മൂന്ന് പ്രാവശ്യം പ്രത്യക്ഷപ്പെട്ട നിപയുടെ ഉറവിടത്തിലേക്കുള്ള സൂചന ലഭിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷം മുന്‍പ് പേരാബ്രയിലാണ് ആദ്യം നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ അന്ന് നടത്തിയ പരിശോധനകളിലൊന്നും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി കേന്ദ്ര സംഘം വിവിധയിടങ്ങളില്‍ നിന്നുള്ള പഴവര്‍ഗങ്ങള്‍ക്കു പുറമെ വവ്വാല്‍, കാട്ടുപന്നി, ആട് എന്നിവയുടെ സാമ്ബിളുകളും ശേഖരിച്ചിരുന്നു. ഇതില്‍ നടത്തിയ പരിശോധനയിലാണ് നിപ സാന്നിദ്ധ്യം വവ്വാലുകളിലുണ്ടെന്ന് സ്ഥിരീകരിച്ചത്.
അതേസമയം കോഴക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജീകരിച്ചിരുന്ന ഐസൊലേഷന്‍ വാര്‍ഡ് തീര്‍ത്തും ഒഴിഞ്ഞു. എങ്കിലും വാര്‍ഡ് അടച്ചുപൂട്ടിയിട്ടില്ല. അവസാനമായി രോഗബാധ റപ്പോര്‍ട്ട് ചെയ്യപ്പെട്ട് 42 ദിവസം കഴിഞ്ഞാല്‍ മാത്രമെ മേഖല രോഗമുക്തമെന്ന് പ്രഖ്യാപിക്കാനാവൂ. കണ്ടെയ്ന്‍മെന്റ് സോണ്‍ നീക്കിയതോടെ ചാത്തമംഗലത്തും പരിസരങ്ങളിലും ഇപ്പോള്‍ പ്രത്യേകിച്ച് നിയന്ത്രണങ്ങളുമില്ല. ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 164 പേരുടെ സാമ്ബിളാണ് പരശോധനയ്ക്ക് വധേയമാക്കിയത്. ഇതില്‍ ഒരാള്‍ക്കു പോലും രോഗം സ്ഥിരീകരിച്ചിരുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.