തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാനെ(19)യാണ് കസബ സി.ഐ എന്‍. പ്രജീഷിെന്റ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്. എ.ടി.എം കാര്‍ഡ് വീട്ടില്‍ തന്നെയുണ്ടായിട്ടും അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായെന്നായിരുന്നു നഗരത്തിലെ 50കാരി കസബ പൊലീസില്‍ പരാതിപ്പെട്ടത്. നാല് തവണയായി അക്കൗണ്ടില്‍നിന്ന് 44,000 രൂപ നഷ്ടപ്പെട്ടു. കല്ലായി റോഡ്, ഫോക്കസ് മാള്‍, ചെറൂട്ടി റോഡ് എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളില്‍നിന്നാണ് പിന്‍വലിച്ചത്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ യുവാവ് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ദൃശ്യം പിന്തുടര്ന്നുള്ള അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
മുമ്ബ് പരാതിക്കാരിയുടെ അയല്‍വാസിയായിരുന്ന പ്രതി അവരുടെ ഇളയമകളുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടിരുന്നു. ഈ സൗഹൃദം മുതലെടുത്ത് എ.ടി.എം കൈക്കലാക്കി. 500 രൂപ എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാന്‍ പെണ്‍കുട്ടി ഇയാളുടെ സഹായം തേടിയപ്പോള്‍ പിന് നമ്ബര്‍ മനസ്സിലാക്കിയായിരുന്നു തട്ടിപ്പ്. കാര്‍ഡ് തിരിച്ചുകൊടുക്കാതെ ബാക്കി തുക പിന്‍വലിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. വിവിധ കേസുകളില്‍ നേരത്തേ പ്രതിയാണ്. എസ്.ഐ ശ്രീജിത്ത്, പൊലീസുകാരായ സുധര്‍മന്‍, ഷെറീനാബി, ടൗണ്‍ സ്റ്റേഷനിലെ സി.പി.ഒ അനൂജ്, സജീവന് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.