ഇരുപത്തി എട്ടാമത് കേരള സാഹിത്യോത്സവിന്റെ മത്സര പരിപാടികൾ ആരംഭിച്ചു. ഇന്ന് രാവിലെ 8 മണിക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലിയുടെ പ്രാർത്ഥനയോടെയാണ് പരിപാടികൾ തുടങ്ങിയത്. കേരളത്തിലും, തമിഴ്നാട്ടിലുമായി സജ്ജീകരിച്ച 18 സ്റ്റുഡിയോകളിൽ നിന്നാണ് വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കണ്ണൂരിൽ സംവിധാനിച്ച പ്രധാന സ്റ്റുഡിയോയിൽ വെച്ചാണ് വിധികർത്താക്കൾ വിധിനിർണയം നടത്തുന്നത്. കലോത്സവങ്ങളിൽ വിധികർത്താക്കളായി സ്ഥിരസാന്നിധ്യമായ കലാ സാഹിത്യ പ്രവർത്തകരാണ് വിധി നിർണയം നടത്തുന്നത്.
അപ്പർ പ്രൈമറി, ജൂനിയർ, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കാമ്പസ്, സീനിയർ വിഭാഗങ്ങളിലായി കഥ പറയൽ, മലയാളം ഇംഗ്ലീഷ് പ്രസംഗങ്ങൾ, മാപ്പിളപ്പാട്ട്, ഉറുദു കവിതാപാരായണം, ഭക്തി ഗാനം, അറബി പദ്യം ചൊല്ലൽ തുടങ്ങിയ ഇനങ്ങളാണ് ഇന്ന് നടന്നത്. അപ്പർ പ്രൈമറി വിഭാഗം ചിത്ര രചന ജലഛായത്തിന്റെതായിരുന്നു ആദ്യമത്സര ഫലം. ശാമിൽ ടി മലപ്പുറം, മുഹമ്മദ് റിസ് വാൻ കണ്ണൂർ, മുഹമ്മദ് അമീൻ കൊല്ലം യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. ജനറൽ, സീനിയർ, ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളുടെ നശീദ, മാപ്പിളപ്പാട്ട്, സൂഫീ ഗീതം, സംഘഗാനം, ഖവാലി, മദ്ഹ് ഗാനം, ഭക്തിഗാനം, പ്രസംഗം തുടങ്ങിയവ നടക്കും. നാളെ വൈകീട്ട് 7 ന് സമാപിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.