കോഴിക്കോട്: കോഴിക്കോട് പത്ത് മാസം പ്രായമായ പെണ്‍കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 76കാരൻ അറസ്റ്റിൽ. കോഴിക്കോട് മാങ്കാവിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ ലോട്ടറി വിൽപനക്കാരനായ ശശിധരനാണ് അറസ്റ്റിലായത്.
ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പണം പിൻവലിക്കാൻ മാതാപിതാക്കളോടൊപ്പം എടിഎമ്മിൽ എത്തിയതായിരുന്നു കുട്ടി. അച്ഛൻ എടിഎമ്മിൽ കയറിയപ്പോൾ അമ്മയുടെ കൈവശമുണ്ടായിരുന്ന കുട്ടിയെ ശശിധരൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാവാതെ വന്നപ്പോൾ അമ്മ പ്രതിയെ മർദിച്ചു. തുടർന്ന് പോലീസിൽ അറിയിച്ചു. കസബ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.