നാൽപതാണ്ടു മുൻപ് കോഴിക്കോട് തളിയിൽ ഒരു രൂപക്ക് ചായ വിൽക്കുന്ന കുട്ടേട്ടനെ അന്താരാഷ്ട്ര ചായ ദിനത്തിൽ കോഴിക്കോട് തളിയിലെ ആൾ ഇന്ത്യാ മെഡിക്കൽ ട്രൈയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാഫ് ആദരിച്ചു .പ്രൻസിപ്പൾ ജ്യോതി പ്രദീപ് പെന്നാടയണീച്ച് ഉപഹാരം നൽകി.ശ്രീദേവി,ജിൻസി, അഞ്ഞ്ജു,സൂര്യ,ഷാനിയ, എൻ മുഹമ്മദ് ഷഹീർ എന്നിവർ പങ്കെടുത്തു.
ചായ കട തുടങ്ങിയ അന്ന് മുതലുള്ള വില തന്നെയാണ് കുട്ടേട്ടൻ ഇന്നും വാങ്ങുന്നത് .ചെറു കടി വാങ്ങിയാൽ ചായ ഫ്രീ .കടയിൽ എപ്പോഴും തിരക്കാണ് . മുൻപ് കടയിൽ ജീവനക്കാരുണ്ടായിരുന്നു ഇപ്പോൾ കുട്ടേട്ടൻ തനിച്ചാണ് മുൻപ് ഒരു രൂപക്ക് പാൽ ചായയാണ് നൽകിയിരുന്നത് ഇപ്പോൾ അതുമാറ്റി കട്ടൻ ആക്കി . കുട്ടേട്ടന് ഹൃദയ സംബദ്ധമായ അസുഖമായതിനാൽ കട ഉച്ച വരെ തുറക്കൂ . കുട്ടേട്ടൻ പറയുന്നു മറ്റാർക്കും ചെയ്യാൻ പറ്റാത്ത കാര്യമല്ല ചെയ്യുന്നത് . നാടിനും നാട്ടാർക്കും വേണ്ടി നമ്മൾക്കറിയാവുന്നത് ചെയ്യുന്നു . റോട്ടറി ക്ലബും കാരശ്ശേരി സഹകരണ ബാങ്കും കുട്ടേട്ടനെ ആദരിച്ചിട്ടുണ്ട് .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.