കോഴിക്കോട് : ബാലുശ്ശേരിയിൽ നാലാംക്ലാസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 65 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നന്മണ്ട സ്വദേശി കിണറ്റുംപത്ത് ശിവദാസനെയാണ് നാദാപുരം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2018 ലാണ് കേസിനാസ്പദമായ സംഭവം. അശ്ലീല വീഡിയോ കാണിച്ച് പലതവണ കുട്ടിയുടെ വീട്ടിലെ വിറക് പുരയിൽ വെച്ചും അയൽവാസിയുടെ പണിതീരാത്ത വീട്ടിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി ബന്ധുവീട്ടിൽ പോയപ്പോഴാണ് ബന്ധുക്കളോടും കുടുംബാംഗങ്ങളോടും ഈ സംഭവം പറയുന്നത്. തുടർന്ന്, ചൈൽഡ് ലൈനിലും ബാലുശ്ശേരി പോലീസിലും പരാതി നൽകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 18 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.