മുക്കം: ഈന്ത് വിതച്ചവനും കൊയ്യാനാവില്ലെന്നാണ് പഴമൊഴി. വിളവെടുപ്പിന് അമ്പത് വർഷമെങ്കിലും വേണ്ടിവരുമെന്ന് പഴമക്കാർ പറയുന്നു. എന്നാൽ, പത്തു വര്‍ഷം കൊണ്ട് കായ്ച്ച ഈന്തില്‍ നിന്ന് ഈ വര്‍ഷവും വിളവെടുത്തിരിക്കുകയാണ് ഒരു റിട്ട. അധ്യാപകൻ. കാരശേരി പഞ്ചായത്തിലെ കാരമൂല സ്വദേശി സലാം കാരമൂലയാണ് തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഈന്ത് വിളവെടുത്തത്.
വീട്ടുവളപ്പില്‍നിന്നും ലഭിച്ച മുളച്ച ഈന്ത് വിത്തെടുത്ത് വീടിന്‍റെ മുൻവശത്ത് നടുകയും വളവും വെള്ളവും നല്‍കി നിത്യേന പരിചരിക്കുകയും ചെയ്തതോടെയാണ് പത്ത് വര്‍ഷം മുമ്ബ് ഈന്ത് കായ്ച്ചത്. ഇപ്പോള്‍ തുടര്‍ച്ചയായി എട്ടുവര്‍ഷം ഇദ്ദേഹം ഈന്തില്‍ നിന്നും വിളവെടുത്ത് വരുന്നുണ്ട്. ശരിയായ വളവും വെള്ളവും നല്‍കിയാല്‍ ഈന്ത് എളുപ്പം വിളവെടുക്കാമെന്നാണ് ഈ അധ്യാപകന്‍റെ വാദം.
ഈന്തിനു പുറമേ തന്‍റെ വീട്ടുമുറ്റത്തും പറമ്ബിലും ഫലവൃക്ഷ തൈകളും സംരക്ഷിച്ചു വരുന്നുണ്ട് ഈ പ്രകൃതിസ്നേഹി. ഞാവല്‍, ഇരഞ്ഞി, വ്യത്യസ്ത ഇനം മാവുകള്‍, അരിനെല്ലി, നെല്ലി തുടങ്ങിയവയും ഇദ്ദേഹം സംരക്ഷിച്ചു പോരുന്നവയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.