കേരളത്തിൽ കുശവൻ, കുലാല, കുംഭാരൻ, ഓടൻ, വേളാൻ, ആന്ത്ര നായർ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന ജാതി വിഭാഗങ്ങളാണ് ഇന്ന് മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയിട്ടുള്ളത്. കളിമണ്ണും , അരുവികളിൽ നിന്നും ലഭിക്കുന്ന ചുവന്ന മണലും ചേർത്ത് കുഴച്ചൊരുക്കുന്ന മിശ്രിതം കുലാലയ ചക്രത്തിൽ വച്ച് മെനഞ്ഞെടുക്കുന്നതാണ് മണ്പാത്രങ്ങൾ .
ഈ മൺപാത്ര നിർമാണം ഇന്നും മൺമറഞ്ഞു പോയിട്ടില്ല എന്നതിന് തെളിവാണ് കോഴിക്കോട് ജില്ലയിലെ കുന്നമംഗലം കാരന്തുർ മർകസിനടുത്ത് തെക്കേയിൽ നാലുസെന്റിൽ ഗോപിയുടെ കര കൗശലങ്ങൾ . അച്ഛന്റെ പാത പിന്തുടർന്നാണ് മകനും ഈ തൊഴിൽ ചെയ്യുന്നത്.ഇവരുടെ പരമ്പരാഗത തൊഴിലാണിത്. എങ്കിലും മറ്റു ജോലിക്കു പോകുന്നുണ്ടെങ്കിലും ഈ അടുത്ത കാലത്താണ് ഇതിലേയ്ക്ക് കൂടുതൽ ശ്രദ്ധ കൊടുത്തതെന്ന് ഗോപി പറയുന്നു .അതിനു ശേഷം ഖാദി വില്ലജ് ഇൻട്രസ്റ്റീസ് കമ്മീഷൻ ക്യാമ്പിൽ നിന്നും സെർട്ടിഫിക്കറ്റുകൾ എല്ലാം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . കഴിഞ്ഞ സീസണിൽ ഇതു കൂടാതെ ഇന്ത്യൻ ഇൻസിറ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിൽ ക്ലാസ്സുകളും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു , അതിനു ശേഷമാണ് ഈ ഒരു നിർമാണം ഒന്ന് കൂടി ഉയർത്തികൊണ്ടുവരണമെന്ന് തോന്നിയതെന്നും ഗോപി പറയുന്നു.
പലതരത്തിലുള്ള മോഡലുകളിലാണ് അദേഹം മൺപാത്രങ്ങൾ നിർമ്മിക്കുന്നത്. വിളക്ക് ചിരാത് കലം കൂജ കപ്പ് കീരീടം അങനെ പോകുന്നു.. കൂടുതലും നാട്ടിന് പുറങ്ങളിലുള്ളവരാണ് വാങ്ങിക്കാൻ വേണ്ടി വരുന്നത് . ഇതിന്റെ മെറ്റീരിയൽ കൊണ്ടുവരുന്നത് വയനാട് ഉൾപ്പെടെയുള്ള അയൽ ജില്ല്കളിൽ നിന്നും വർഷത്തിൽ ഒന്നോ രണ്ടോ ലോഡുകളായിട്ടാണ് . ഗോപി തന്നെയാണ് എല്ലാം നിർമ്മിക്കുന്നത്. ഇനിയും വ്യത്യസ്തമായിട്ടുള്ള പലതരം മൺപാത്രങ്ങൾ നിർമ്മിക്കണം എന്നാണ് ഗോപിയുടെ ആഗ്രഹം .ഇത് നശിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ് നിലവിൽ ഉള്ളത്.പണ്ടുമുതലേ ഈ നിർമാണം ഉണ്ടെങ്കിലും ഇപ്പോൾ നിലനിൽപ്പ് ഇല്ല.. മാത്രവുമല്ല ആവശ്യമുള്ള മെറ്റിരിയൽ കിട്ടാനുള്ള പ്രയാസം, ഉല്പാദന ചെലവ് കൂടുതൽ, മാർക്കറ്റ് കിട്ടാതിരിക്കുക, ഇതൊക്കെ ഈ നിർമാണം അപ്രത്യക്ഷമാവാൻ കാരണമാണ്. എന്തായാലും ഗോപിയിലൂടെ ഈ നിർമ്മാണം പുനർജനിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.