കോഴിക്കോട്: എസ്റ്റേറ്റ്മുക്ക് – തലയാട് റോഡിൽ അപകടങ്ങൾ തുടർന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പണി പൂർത്തിയായ എസ്റ്റേറ്റ്മുക്ക് – തലയാട് റോഡിന്റെ റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ഉപയോഗിച്ച് ടാർ ചെയ്യാതെ വെറും മണ്ണ് മാത്രം നിരത്തിയാണ് റോഡ് പണി പൂർത്തിയാക്കിയത്. ഇതുമൂലം വാഹനങ്ങൾ റോഡിൽ നിന്നും സൈഡിലേക്ക് ഇറക്കുമ്പോൾ താഴ്ന്നു പോയി അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്. കക്കയം ഡാമിലേക്കും, കൂരാച്ചുണ്ടിലേക്കുമടക്കമുള്ള നിരവധി പ്രദേശങ്ങളിലേക്കുമുള്ള ആളുകളും, വിനോദസഞ്ചാരികളുൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ പോവുന്ന പ്രധാന റോഡാണിത്.
ഏതാനും മാസം മുമ്പ് കക്കയം-കോഴിക്കോട് റൂട്ടിലോടുന്ന അക്സ ബസ് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കാനായി റോഡിൽ നിന്ന് ഇറങ്ങി റോഡിന്റെ വശത്തെ കുഴിയിൽ അകപ്പെട്ട് അപകടം സംഭവിച്ചിരുന്നു. ഏകദേശം 80000 രൂപയുടെ നഷ്ടമുണ്ടായതായി ബസ് ഉടമ പറഞ്ഞു. അപകടമുണ്ടായപ്പോൾ റോഡിന്റെ ഇരുവശവും ക്വാറി വേസ്റ്റ് ഉപയോഗിച്ചു നിരത്തിയിരുന്നു. ഇത് കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കിയതായി നാട്ടുകാർ പറയുന്നു. ഇതുവഴിയുള്ള കെഎസ്ആർടിസി ബസിന്റെ മുൻഭാഗം വാഹനത്തിന് സൈഡ് നൽകുന്നതിനിടെ താഴ്ന്നു. 2 മാസം മുമ്പ് നിർമാണം പൂർത്തിയാക്കിയ റോഡിൽ കലുങ്ക് നിർമാണത്തിനായി വീണ്ടും റോഡ് വെട്ടിപ്പൊളിച്ചു. എത്രയും വേഗം റോഡിന്റെ ഈ അവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവർമാരുടെയും ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.