കോഴിക്കോട് : നവീകരണ പ്രവൃത്തിക്ക് ശേഷം അപകടങ്ങള്‍ തുടര്‍ക്കഥയായ എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാതയുടെ ഓടതെരുവ് വളവിലെ മാടാമ്ബുറത്ത് അപകടങ്ങൾ കുറയ്ക്കാൻ നടപടി തുടങ്ങി. പ്രദേശത്തെ റോഡിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്റർ ആണെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെയാണ് പണി നടന്നത്.
ഈ ഭാഗത്ത് അപകടങ്ങൾ തുടരുന്നതിനാൽ ഇന്നലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നു. വിഷയത്തിൽ ഇടപെട്ട തിരുവമ്പാടി എം.എൽ.എ രണ്ട് ദിവസത്തിനകം പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു. അതിനുശേഷം കരാർ കമ്പനി പ്രവർത്തനം ആരംഭിച്ചു. ഇതോടെ അപകടങ്ങൾക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. പല വാഹനങ്ങളാണ് ഇതിനകം തന്നെ ഇവിടെ നിയന്ത്രണം വിട്ടു മറിഞ്ഞത്. നിര്‍മാണത്തിലെ അശാസ്ത്രീയതമൂലം ഇവിടെ വാഹനങ്ങള്‍ ഒരു വശത്തേക്ക് തെന്നി അപകടത്തില്‍പെടുന്നത് പതിവാണ്. ഇതേ തുടര്‍ന്നാണ് പ്രവൃത്തിയിലെ പോരായ്മകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ പ്രതിഷേധം നടന്നത്.
അതേസമയം, റംബിൾ സ്ട്രിപ്പുകൾ അപകടസാധ്യത കുറക്കില്ലെന്നും, ശാശ്വത പരിഹാരം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.