കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തും. 19 കാരനായ മുഹമ്മദ് തായിഫ് സ്ഥിരം കുറ്റവാളിയാണ്. ഇയാൾ 21 കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് വളപ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മുഹമ്മദ് തായിഫിനെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഡ്രൈവർ സന്ദീപിന് കുത്തേറ്റത്. തായിഫിനെതിരെ കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉടൻ റിപ്പോർട്ട് നൽകും.
തുടർന്ന് മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടത്തിന്റെ കാടു മൂടിക്കിടക്കുന്ന ഭാഗത്തുനിന്ന് പോലീസ് സാഹസികമായി പിടികൂടി. തായിഫിന്റെ കൂട്ടാളികളായ അക്ഷയ് കുമാർ, മുഹമ്മദ് ഷിഹാൽ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായിരുന്ന തായിഫ് മൂന്നാഴ്ച മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
മൂന്ന് ദിവസം മുമ്പാണ് തായിഫും കൂട്ടാളികളും വേങ്ങേരിയിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചത്. ഈ സ്കൂട്ടറില്‍ മലപ്പുറം വള്ളുവമ്ബ്രത്തെത്തിയ സംഘം മറ്റൊരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് കോഴിക്കോടിന് മടങ്ങി. സ്കൂട്ടർ അവിടെ ഉപേക്ഷിച്ചു. പൾസർ ബൈക്കുകൾ കണ്ടെത്തി മോഷ്ടിക്കുകയാണ് സംഘത്തിന്റെ പതിവ്. തായിഫും കൂട്ടാളികളും ഉൾപ്പെടെ ഏഴ് മോഷ്ടാക്കളെയാണ് ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലീസ് പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.