കോഴിക്കോട്: ശർക്കരയിൽ മായം കലർത്തി വിറ്റ കോഴിക്കോട് വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ടിനാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന നിറം ചേര്‍ത്ത ശർക്കര വിൽപന നടത്തിയെന്നായിരുന്നു കുറ്റം. ഇത്തരം അനധികൃത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സക്കീർ ഹുസൈൻ അറിയിച്ചു.
ഇത്തരം സാധനങ്ങൾ വരുന്ന ബാഗിൽ ലേബൽ പതിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ ഉറപ്പുവരുത്തുകയും വാങ്ങിയ ബില്ലുകൾ സൂക്ഷിക്കുകയും വേണം. എൻഫോഴ്‌സ്‌മെന്റ് നടപടികളുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ ലാബ് ഫലങ്ങളിൽ റോഡമിന്റെ സാന്നിധ്യം കുറയുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
2020 ജനുവരി 11ന് അന്നത്തെ ഫുഡ് സേഫ്റ്റി ഓഫിസര്‍ ഡോ. സനിന മജീദാണ് റോയല്‍ ബിഗ് മാര്‍ട്ടില്‍നിന്ന് സാമ്ബിള്‍ ശേഖരിച്ചത്. തുടര്‍ന്ന് ചുമതലയേറ്റ ഫുഡ് സേഫ്റ്റി ഓഫിസര്‍ രേഷ്മ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.