കോഴിക്കോട്: നിപ്പയ്ക്ക് പിന്നാലെ കോഴിക്കോട് ആഫ്രിക്കൻ പന്നിപ്പനിയും പിടിപെട്ടു. മൃഗങ്ങൾക്ക് അപകടകരമായ രോഗമായ ആഫ്രിക്കൻ പന്നിപ്പനിയാണ് റിപ്പോർട്ട് ചെയ്തത്. ഭോപ്പാലിലെ വൈറോളജി ലാബിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജാനകിക്കാട്ടില്‍ ചത്ത പന്നികള്‍ക്കാണ് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ഭോപ്പാലിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ആഫ്രിക്കൻ പന്നിപ്പനി വൈറസാണെന്ന് സ്ഥിരീകരിച്ചു. ഇതുമൂലം കേരളത്തിലെ കന്നുകാലി കർഷകർക്കിടയിൽ ഭീതി പടർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മരുതോങ്കരയിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. അടുത്തിടെയാണ് ഈ മേഖലയിൽ നിപ സ്ഥിരീകരിച്ചത്. ഇതിനിടെയാണ് ഇവിടെ ആഫ്രിക്കൻ പന്നിപ്പനി അണുബാധ കണ്ടെത്തിയത്. കോഴിക്കോട് ജില്ലയിലാണ് ആഫ്രിക്കൻ പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഈ വൈറസ് മനുഷ്യരിൽ നേരിട്ട് രോഗമുണ്ടാക്കില്ല.
സ്ഥിരീകരിച്ച പ്രദേശത്ത് നിലവിൽ പന്നി ഫാമുകളൊന്നുമില്ല. ബോധവത്കരണവുമായി ബന്ധപ്പെട്ട് സമീപത്തെ ഫാം ഉടമകൾക്ക് വിവരം നൽകുമെന്ന് കേരള ആരോഗ്യ വകുപ്പ് അറിയിച്ചു. ഒക്ടോബർ ആറിന് ജില്ലയിലെ മുഴുവൻ പന്നിഫാം ഉടമകളെയും ജില്ലാ മൃഗാശുപത്രി ഓഡിറ്റോറിയത്തിൽ വിളിച്ചുവരുത്തി വിശദമായ വിവരങ്ങൾ നൽകും.
ആഫ്രിക്കൻ പന്നിപ്പനി അസ്ഫാർവിറിഡേ കുടുംബത്തിൽപ്പെട്ട വൈറസാണ്. വളർത്തു പന്നികൾക്ക് ഈ വൈറസ് ബാധിച്ചാൽ കൂട്ടമായി ചത്തൊടുങ്ങുന്നത് പതിവാണ്. 1907-ൽ കെനിയയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഈ രോഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അഞ്ച് പതിറ്റാണ്ടുകളായി പരിമിതമായിരുന്നു. ഇതിനുശേഷം 1957-ൽ യൂറോപ്പിലേക്ക് വ്യാപിച്ചു. 1957-ൽ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത പന്നിയിറച്ചിയിലൂടെയാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. തുടർന്ന് സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, മാൾട്ട എന്നിവിടങ്ങളിലേക്കും രോഗം പടർന്നു. പിന്നെ ആഫ്രിക്കൻ പന്നിപ്പനി അമേരിക്കയിൽ വന്നു. 1978-ൽ യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ ഈ രോഗം പടർന്നപ്പോൾ, ഈ രോഗം ഇല്ലാതാക്കാൻ രാജ്യത്തെ മുഴുവൻ പന്നികളെയും കൊന്നു. 1960 കളിലും 1990 കളിലും ആഫ്രിക്കൻ പന്നിപ്പനി അമേരിക്കയിലെയും യൂറോപ്പിലെയും പന്നി വ്യവസായത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.