കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു.
പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം 17.263 ഹെക്ടർ സ്ഥലത്ത് മരങ്ങൾ വച്ചുപിടിപ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. നട്ടുപിടിപ്പിച്ച മരങ്ങൾ റിസർവ് വനമായി വിജ്ഞാപനം നടത്തി മന്ത്രാലയത്തെ അറിയിക്കുകയും വേണം. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള കാലാവധി അഞ്ച് വർഷമാണ്. മരങ്ങൾ നട്ടുപിടിപ്പിക്കാൻ സ്ഥലം കണ്ടെത്തുന്നതിനുള്ള ചർച്ചകൾ നടന്നിരുന്നു. ഇതിനായി വയനാട് ജില്ലയിലെ സൗത്ത് വയനാട് ഡിവിഷനു കീഴിലുള്ള ചുള്ളിക്കാട്, കൊള്ളിവയല്‍, മണല്‍വയല്‍, മടപ്പറമ്ബ് എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന 7.40 ഹെക്ടര്‍ സ്ഥലമാണ് ആദ്യം ലഭിച്ചത്. സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് ഏറ്റെടുത്ത ഭൂമികളാണിത്. പദ്ധതിക്കായി സംസ്ഥാനം സ്വന്തമായി പഠനം ആരംഭിച്ചിട്ടുണ്ട്.
നാലു വില്ലേജുകള്‍ക്ക് പുറമേ കുറിച്ചിപട്ട തോക്ക് തോട്ടത്തിലെ നശിച്ചുപോയ മരങ്ങള്‍ വെട്ടിനീക്കിയാല്‍ 10. 6 ഹെക്ടര്‍ ഭൂമി ലഭിക്കും. ഈ സ്ഥലത്ത് മരം വെച്ചു പിടിപ്പിക്കാനാകുമെന്ന് സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവിടെ സംസ്ഥാന ദേശീയ പാതയുമായി ബന്ധമില്ലാത്തതിനാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതില്ല. പദ്ധതിക്കായി കിറ്റ്കോ നടത്തുന്ന പഠനം അടുത്ത ജൂലൈ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.