കോഴിക്കോട് : ഉള്ള്യേരി 19-ാം മൈലിലുള്ള ബാലുശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിന് അജ്ഞാതർ തീയിടാൻ ശ്രമിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
അക്രമത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. ലഭിച്ച സൂചനകൾ പ്രകാരം സംഭവം ആസൂത്രിതമാണെന്നാണ് കുരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അത്തോളി പോലീസിന് കൈമാറിയതായി ബാലുശേരി എക്സൈസ് റേഞ്ച് ഓഫീസ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയാണ് ഓഫീസിന്റെ മുൻവശത്തെ വാതിലിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.പുക ഉയരുന്നത് ഓഫീസിനുള്ളില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ. ദീപേഷും ആര്.കെ. റഷീദും കാണുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഓടിയെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ഓഫീസിന്റെ മുൻവശത്തെ വാതിൽ മാത്രമാണ് തകർന്നത്. പുറത്ത് നിര്‍ത്തിയിട്ടിരുന്ന എക്സൈസ് ജീപ്പിലും പൊട്രോളൊഴിച്ചിട്ടുണ്ട്. സീറ്റ് കുത്തിക്കീറുകയും ചെയ്തു. കത്തിക്കാനുപയോഗിച്ച ലൈറ്റര്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
അത്തോളി പോലീസ് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി. ബാലുശേരിയിൽ നിന്ന് ഡോഗ് സ്ക്വാഡും വടകരയിൽ നിന്ന് വിരലടയാള വിദഗ്ധരും കോഴിക്കോട്ടുനിന്ന് ഫോറൻസിക് വിദഗ്ധരും വിശദമായ അന്വേഷണം നടത്തി. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി. രാജേന്ദ്രൻ, എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ എൻ.പി. സുധീപ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഓഫിസിലെയും സമീപത്തെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.