കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് അനധികൃത ഓട്ടോ സർവീസ് വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കോർപറേഷൻ പരിധിയിൽ എംവിഡി നടത്തിയ പരിശോധനയിൽ 115 ഓട്ടോറിക്ഷകൾക്ക് പിഴ ചുമത്തി. അനധികൃത സര്‍വീസിനേക്കുറിച്ചും കൂടുതൽ പണം ആവശ്യപ്പെട്ടെന്നും പരാതി കലക്ടർക്ക് ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
നിയമം ലംഘിച്ചതായി കണ്ടെത്തിയ 115 ഓട്ടോറിക്ഷകളിൽ നിന്ന് എംവിഡി 256,000 രൂപ പിഴ ചുമത്തി. ഓട്ടോപെരുമയിൽ കോഴിക്കോട് എന്നും തലയുയർത്തി നിൽക്കുന്നുണ്ട്. എന്നാൽ അടുത്തിടെ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. യാത്രക്കാരിൽ നിന്ന് ഉയർന്ന തുക ഈടാക്കുക, കോർപ്പറേഷൻ പരിധിയിൽ അനുമതിയില്ലാതെ സർവീസ് നടത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് നടപടി.
115 ഓട്ടോകൾക്ക് 256000 രൂപ പിഴ ചുമത്തി. നഗരത്തിൽ ഓടാൻ അനുമതിയില്ലാത്ത ഓട്ടോറിക്ഷകളാണ് പരാതിക്ക് കാരണമെന്ന് തൊഴിലാളികൾ പറയുന്നു. കൃത്യമായ പരാതിയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും പരിശോധന തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.