കോഴിക്കോട്: പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം. ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സിനാനാണ് മർദനമേറ്റത്. കുട്ടിയുടെ ശരീരത്തിൽ ചതവുണ്ട്. സാരമായി പരിക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ക്ലാസിൽ മോശമായി സംസാരിച്ചതിന് അധ്യാപകന്‍ മർദിച്ചെന്നാണ് പരാതി. ആഗസ്റ്റ് 14നാണ് കുട്ടി മര്‍ദനത്തിനിരയായത്. പ്രണവ് എന്ന അധ്യാപകനാണ് മര്‍ദിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. മര്‍ദനമേറ്റ കുട്ടിയുടെ കൈക്കുഴ തെറ്റിയിട്ടുണ്ട്. വടികൊണ്ട് ആകെ മർദിച്ചെന്നും മറ്റ് അധ്യാപകർ മർദിക്കുന്നത് പിടിച്ചുമാറ്റിയതുകൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്നും പിതാവ് പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതരിൽ നിന്നോ അധ്യാപകനിൽ നിന്നോ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.