മലപ്പുറം: താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബോട്ട് സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി. ബേപ്പൂർ തുറമുഖ ഓഫീസറുടെ പരിധിയിൽ വരുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സർവീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം.
പൊന്നാനി, ബേപ്പൂർ തുറമുഖങ്ങളുടെ പരിധിയിൽ സർവീസ് നടത്തുന്ന എല്ലാ ടൂറിസ്റ്റ് ബോട്ടുകളും നിർത്താൻ നിർദേശിച്ചതായി ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ സിജോ ഗോർഡിയസ് അറിയിച്ചു.
രണ്ട് തരത്തിലാണ് ബോട്ട് സർവീസ് അനുവദിക്കുന്നത്. തുറമുഖ വകുപ്പിന് കീഴിലുള്ള പ്രദേശങ്ങളിൽ പോർട്ട് ഓഫീസറും ഉൾനാടൻ ജലഗതാഗത മേഖലയിൽ ഇന്‍ലാന്‍ഡ് ആന്‍ഡ്, നാവിഗേഷൻ രജിസ്ട്രേഷനായി പ്രത്യേക സർവേ വിഭാഗവുമാണ് അനുമതി നൽകുന്നത്. താനൂർ ഇന്‍ലാന്‍ഡ് നാവിഗേഷൻ ഡിവിഷന്റെ കീഴിലാണ്. ആലപ്പുഴയിലെ ഐഎൻവി സർവേ ഡിവിഷനാണ് ഇത്തരം ബോട്ടുകളുടെ സര്‍വേ നൽകുന്നത്. താനൂരിൽ ബോട്ട് സർവീസിനായി തുറമുഖ വകുപ്പിന് അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.