കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ മരുതോങ്കരയിൽ കേന്ദ്രസംഘം ഒരുക്കിയ വലയിൽ രണ്ട് വവ്വാലുകൾ കുടുങ്ങി. ഇന്നലെ വൈകുന്നേരമാണ് രണ്ട് വവ്വാലുകൾ വലയിൽ കുടുങ്ങിയത്. ഇവ വൈറസുണ്ടോയെന്ന് പരിശോധിക്കും. ശനിയാഴ്ച ജാനകിക്കാട് മേഖലയിലും വല വിരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മുഹമ്മദലിയുടെ തറവാട് വീട് സന്ദര്‍ശിച്ച സംഘം, രോഗ ബാധയേല്‍ക്കുന്നതിന് മുമ്ബ് അദ്ദേഹം ഏര്‍പ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു. തറവാട് വീടിന് സമീപത്തെ വാഴ തോട്ടത്തില്‍ നിന്ന് മുഹമ്മദി വാഴക്കുല വെട്ടിയതായി വീട്ടുകാര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇവിടെ വലവിരിച്ചത്. വവ്വാല്‍ സര്‍വ്വേ ടീം അംഗമായ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റര്‍ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുല്‍ തുക്രല്‍, എം. സന്തോഷ് കുമാര്‍, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത് . ജില്ലാ മെഡിക്കല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.
അതേസമയം, കോഴിക്കോട് നിപ രോഗം പടര്‍ന്നത് കഴിഞ്ഞമാസം മുപ്പതിന് മരിച്ച മരുതോങ്കര സ്വദേശിയില്‍ നിന്നെന്ന് ആരോഗ്യ വകുപ്പ് ഉറപ്പിച്ചു. മരിച്ച മുഹമ്മദലിക്കും ലാബ് പരിശോധനയിലൂടെ നിപ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മുഹമ്മദലി പനി ചികിത്സയ്ക്കായി എത്തിയ ആശുപത്രിയിലെ ലാബില്‍ സൂക്ഷിച്ചിരുന്ന സ്രവ സാമ്ബിളാണ് പരിശോധനയ്ക്ക് അയച്ചത്.
നിലവില്‍ നാലു പേരാണ് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല. 83 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി. എങ്കിലും 21 ദിവസം ക്വാറൻ്റീൻ തുടരും. സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 1080 ആയി. ഇതില്‍ 327 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 29 പേര്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവരാണ്. കോഴിക്കോട് കോര്‍പ്പറേഷൻ പരിധിയിലെ ചെറുവണ്ണൂര്‍ പ്രദേശം കണ്ടെയ്ൻ്റ്മെൻറ് സോണായി പ്രഖ്യാപിച്ചു. ചെറുവണ്ണൂര്‍ സ്വദേശിയായ 39 കാരന് രോഗം സ്ഥിരീകരിച്ചതിനാല്‍ ഈ മേഖല കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ഇയാളുടെ റൂട്ട് മാപ്പും പുറത്ത് വിട്ടു.
പ്രതിരോധ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി ഒരാഴ്ചത്തേക്ക് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്, അടുത്ത ശനിയാഴ്ചവരെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാൻ തീരുമാനിച്ചത്. പകരം ഓണ്‍ലൈൻ ക്ലാസ് നടത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.