കോഴിക്കോട് : വിദേശ കപ്പലുകൾക്ക് നേരിട്ട് എത്തിച്ചേരാവുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ കോഴിക്കോട് ബേപ്പൂർ തുറമുഖം ഒരുങ്ങുന്നു. ബേപ്പൂർ തുറമുഖത്തിന് വിദേശ കപ്പലുകളെ ഉൾക്കൊള്ളുന്നതിനും ഇമിഗ്രേഷൻ അനുമതി നൽകുന്നതിനുമുള്ള ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ISPS) സർട്ടിഫിക്കേഷൻ ലഭിച്ചതായി തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
ഐഎസ്പിഎസ് കോഡ് ലഭ്യമായതോടെ തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു. സർട്ടിഫിക്കറ്റിന് അഞ്ച് വർഷത്തേക്ക് സാധുതയുണ്ട്. ഐഎസ്പിഎസ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് എംഎംഡിയുടെ നിർദേശപ്രകാരം തുറമുഖത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. തുറമുഖ അതിർത്തിയുടെ ചുറ്റുമതിൽ രണ്ട് മീറ്ററിൽ നിന്ന് 2.4 മീറ്ററായി ഉയർത്തി. അതിനു മുകളിൽ കമ്പിവേലിയും സ്ഥാപിച്ചു. തുറമുഖ കവാടത്തിൽ എക്സ്റേ സ്കാനിംഗ് സംവിധാനവും മെറ്റൽ ഡിറ്റക്ടറും സ്ഥാപിച്ചിട്ടുണ്ട്. തുറമുഖത്തേക്ക് വരുന്ന കപ്പലുകളും ചെറുകപ്പലുകളും കണ്ടെത്താൻ ഓട്ടോമാറ്റിക് റഡാർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാർഫിലെ ആധുനിക വാർത്താവിനിമയ സംവിധാനത്തോടൊപ്പം തുറമുഖത്തിന്റെ പ്രധാന ഗേറ്റും പാസഞ്ചർ ഗേറ്റും പുനർനിർമിച്ചു.
മര്‍ക്കന്റൈയില്‍ ചട്ടപ്രകാരം ഐ.എസ്.പി.എസ് കോഡില്‍ ഉള്‍പ്പെടുന്ന തുറമുഖങ്ങളില്‍ മാത്രമേ വിദേശ കപ്പലുകള്‍ അടുപ്പിക്കാൻ അനുമതിയുള്ളൂ. കോഡ് ലഭിച്ചതോടെ വിദേശ ചരക്കുകപ്പലുകൾക്ക് ബേപ്പൂരിലേക്ക് നേരിട്ട് എത്താനാകും. കൂടാതെ, രാജ്യാന്തര യുണീക് ഐഡന്റിറ്റി നമ്ബര്‍ ലഭിക്കുന്ന മലബാറിലെ പ്രധാന തുറമുഖമായി ബേപ്പൂര്‍ മാറി. വലിയ കപ്പലുകള്‍ക്ക് ബേപ്പൂര്‍ തീരത്ത് എത്തുന്നതിനായി ഡ്രഡ്ജിങ് പ്രവര്‍ത്തനവും നടന്നുവരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.