കോഴിക്കോട്: ചാത്തമംഗലം പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ 8,409 പക്ഷികളെ കൊന്നു. ഇതിൽ 8,348 കോഴികൾ, 10 താറാവുകൾ, 3 ഗിനിക്കോഴികൾ, 2 കാടകൾ, മറ്റ് 46 വളർത്തു പക്ഷികൾ എന്നിവ ഉൾപ്പെടുന്നു. ഇതുവരെ 12,988 പക്ഷികളെ കൊന്നു.
30,395 മുട്ടകളും 9,558 കിലോ കോഴിത്തീറ്റയും നശിച്ചു. കഴിഞ്ഞ ദിവസം ചാത്തമംഗലത്തെ സർക്കാരിന്റെ പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ മുഴുവൻ കോഴികളെയും കൊന്നൊടുക്കിയിരുന്നു. വെള്ളിയാഴ്ച 4,579 പക്ഷികളെയാണ് കൊന്നത്. ഫാമിലുള്ള 2,697 കോഴികളെയും ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവ്, ലൗബേര്‍ഡ്സ്, ഫാന്‍സി കോഴികള്‍ ഉള്‍പ്പടെയുള്ള 1,882 പക്ഷികളെയുമാണ് നശിപ്പിച്ചത്.
ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. പ്രതിരോധ പ്രവര്‍ത്തനം അടുത്ത ദിവസവും തുടരും. ഇതിനായി ആറ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ആര് ആര് ടി ടീമുകള്‍ സജ്ജമാണ്. മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍, പൊലീസ്, വില്ലേജ് വാര്‍ഡ് പ്രതിനിധികള്‍ എന്നിവരാണ് ടീമിലുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.