കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിനു കീഴിലെ ചെറൂപ്പ ആശുപത്രിയില്‍ കെട്ടിടങ്ങളും സൗകര്യങ്ങളും പരിപാലനമില്ലാതെ നശിക്കുന്നു. മുതിർന്ന ഡോക്ടർമാരാരും തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിൽ അത്യാഹിത വിഭാഗമുള്പ്പടെയുള്ളവയുടെ പ്രവര്‍ത്തനം ഉടൻ ഇല്ലാതാകും. ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് ഏതുസമയവും തകർന്നു വീഴാറായ അവസ്ഥയിലാണ്.
ഹൗസ് സർജൻമാരുടെ താമസത്തിനായി നിർമിച്ച കെട്ടിടം ഒരു വർഷം മാത്രമാണ് പ്രവർത്തിച്ചത്. ആശുപത്രിയിലെ സാറ്റലൈറ്റ് ഡെന്റൽ ക്ലിനിക്ക്, ഫീവര്‍ ക്ലിനിക്ക്, ഓപ്പറേഷൻ തിയറ്ററുകൾ, പ്രസവ ചികില്‍സ വിഭാഗം എന്നിവയ്ക്കെല്ലാം പൂട്ടുവീണു. ഡോക്ടർമാരില്ലാത്തതിനാൽ കിടത്തിച്ചികിത്സയും അത്യാഹിത വിഭാഗവും മുടങ്ങാനൊരുങ്ങുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.