കോഴിക്കോട്: പരസ്യമായ മറ്റും കാമ്ബസില്‍ വിലക്കിയ കോഴിക്കോട് എൻ. ഐ.റ്റി അധികൃതര്‍ സദാചാര പൊലീസ് ചമയുകയാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി.
എൻ ഐ ടി ഡയറക്ടര്‍ക്ക് വേണ്ടി ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചു കൊണ്ടാണ് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജു നാഥിന്റെ നടപടി.
കാമ്ബസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ പുലര്‍ത്തേണ്ട അച്ചടക്കത്തെക്കുറിച്ച് പൊതുവായി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ആരുടെയും വ്യക്തിഗത സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്ന് ഡയറക്ടര്‍ വ്യക്തമാക്കി. യു ജി സി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കാമ്ബസില്‍ വിദ്യാഭ്യാസാന്തരീക്ഷം നില നിര്‍ത്താനാവശ്യമായ നടപടിയുടെ ഭാഗമാണ് ഇത്.
ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ലൈംഗികാതിക്രമണം തടയണമെന്ന യു ജി സി നിര്‍ദ്ദേശം എൻ ഐ ടി കാമ്ബസിലും നടപ്പിലാക്കാനുള്ള ബാധ്യതയുണ്ട്. വ്യക്തിഗത അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും പ്രാധാന്യം നല്‍കാനാണ് ശ്രമിക്കുന്നത്. കാമ്ബസിലെ നിയമങ്ങള്‍ അനുസരിക്കാനുള്ള ബാധ്യത ഓരോ വിദ്യാര്‍ത്ഥിക്കുമുണ്ട്.
അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് എൻ ഐ ടി കാമ്ബസില്‍ പ്രതീക്ഷിക്കുന്നത്. ആരുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കാൻ എൻ ഐ ടി ശ്രമിക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡയറക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ച കമ്മീഷൻ പരാതിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. പൊതു പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.