ഓമശ്ശേരി: ജനവാസമില്ലാത്ത സ്ഥലത്തേക്ക് എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിർമിച്ചതായി പരാതി. ഓമശ്ശേരി പഞ്ചായത്തിലെ നാലാം വാർഡില്‍ വേനപ്പാറയിലാണ് ജനവാസമില്ലാത്ത റബർ തോട്ടത്തിലൂടെ എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് കോണ്‍ക്രീറ്റ് നടത്തിയെന്ന പരാതിയുമായി സി.പി.എം രംഗത്തുവന്നത്.
കോണ്‍ഗ്രസ് പ്രവർത്തകന്റെ സ്ഥലത്തേക്ക് മാത്രമായാണ് പൊതുപണം ദുരുപയോഗം ചെയ്ത് റോഡ് നിർമിച്ചിരിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു. നിരവധി റോഡുകള്‍ ഗതാഗതയോഗ്യമല്ലാതിരിക്കുമ്ബോഴാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് റോഡ് വെട്ടി കോണ്‍ക്രീറ്റ് ചെയ്തത്. റോഡ് പ്രവൃത്തിക്കെതിരെ സി.പി.എം ഓമശ്ശേരി ലോക്കല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ജില്ല കലക്ടർ ഉള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കാനും തീരുമാനിച്ചു.
അഡ്വ. സല്‍മാൻ, ഒ.കെ. സദാനന്ദൻ, ഒ.കെ. നാരായണൻ, കെ.സി. അതൃമാൻ, പി. ശിവദാസൻ, നിധീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.