കോഴിക്കോട്: കുറ്റിക്കാട്ടൂരിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനത്തിൽ പെൺകുട്ടിയെ മർദിച്ചതായി പരാതി. ഒളവണ്ണ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്.
കുറ്റിക്കാട്ടൂരിൽ പ്രവർത്തിക്കുന്ന വി സ്മൈൽ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. പെൺകുട്ടിയുടെ കാലിൽ മര്‍ദ്ദനമേറ്റത്തിന്റെ പാടുകളുണ്ട്. പെൺകുട്ടിയുടെ മാതാവ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. ശിശുക്ഷേമ സമിതിക്ക് പരാതി നൽകാനും തീരുമാനിച്ചു.
ഈ മാസം ആദ്യമാണ് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന വി സ്മൈല്‍ എന്ന സ്ഥാപനത്തില്‍ ഭിന്നശേഷിക്കാരിയായ കുട്ടിയെ ചേര്‍ത്തത്. വേനൽ അവധിയായതിനാൽ റീഫ്രഷ്മെന്റ് കോഴ്സ് നടത്തുന്നുണ്ട്. എന്നാൽ കുട്ടിയെ കാണണമെന്ന് സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടപ്പോൾ അവർ അനുവദിച്ചില്ലെന്ന് മാതാവ് പറയുന്നു. മകളെ കാണാന്‍ മാതാവ് എത്തുന്ന സമയത്ത് ജനലിലൂടെ കുട്ടിയുടെ മുഖം മാത്രമേ കാണിച്ചിരുന്നുള്ളൂവെന്നും കുടുംബം പറയുന്നു.
സ്കൂള്‍ മറ്റൊരിടത്ത് നടത്തിയ പരിപാടിയിലും കുട്ടിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് സംബന്ധിച്ച് മാതാവ് സ്കൂൾ അധികൃതരോട് സംസാരിച്ചപ്പോൾ അവർ അവര്‍ കയര്‍ത്തു സംസാരിച്ചതായും തുടര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീടാണ് കുട്ടിയുടെ കാലിൽ മര്‍ദിച്ച പാടുകള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം പെണ്‍കുട്ടിയുടെ മാതാവുമായി തര്‍ക്കമുണ്ടായെന്നത് വാസ്തവമാണെന്നും എന്നാല്‍ കുട്ടിയുടെ മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് സ്ഥാപനയുടമ സൈനബയുടെ പ്രതികരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.