കോഴിക്കോട്: നവീകരിച്ച കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ അപകടങ്ങൾ തുടരുന്നു. ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും അശ്രദ്ധയും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങൾക്ക് കാരണം. മുക്കത്തിനും അരീക്കോടിനും ഇടയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. ശനിയാഴ്ച വൈകീട്ട് എരഞ്ഞിമാവിലുണ്ടായ അപകടമാണ് ഏറ്റവും ഒടുവിലത്തേത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാൽനടയാത്രക്കാരനെ ലോറി ഇടിക്കുകയായിരുന്നു.
പന്നിക്കോട് ഭാഗത്ത് നിന്നും വന്ന ബസ് പ്രധാന റോഡില്‍ സൈഡാക്കി യാത്രക്കാരെ കയറ്റുന്നതിനിടെ അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന വിദ്യാര്‍ഥിയെ അരീക്കോട് ഭാഗത്ത് നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ പത്ത് വയസുകാരന്‍ റെസിന്‍ എന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് 4.20ഓടെയാണ് അപകടം. പരിക്കേറ്റയാളെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.