തലശ്ശേരി: ‘നിലം തൊടാതെ പറക്കുന്ന’ സ്വകാര്യ ബസ്സുകള്‍ നിരവധി ജീവനുകള്‍ കവര്‍ന്ന കണ്ണൂര്‍ -കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച് സ്കൂട്ടര്‍ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു.
സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റിയ ബസില്‍നിന്ന് തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്നും അമിതവേഗതയെ ചോദ്യം ചെയ്തപ്പോള്‍ ‘നീ ചത്തില്ലല്ലോ…’ എന്നായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും അപകടത്തില്‍നിന്ന് രക്ഷപ്പെട്ട സ്കൂട്ടര്‍ യാത്രികനും മാധ്യമപ്രവര്‍ത്തകനുമായ ലിബാസ് മങ്ങാട് പറയുന്നു.
ന്യൂമാഹി ടൗണിന് സമീപം മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറക്ക് മുന്നില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കാമറക്ക് മുന്നിലെ വളവിലൂടെ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ലിബാസ് സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. മഴയുള്ളതിനാലും സ്കൂട്ടര്‍ വേഗത കുറവായതിനാലും റോഡില്‍ നിന്ന് പുറത്തേക്ക് വെട്ടിക്കാൻ സാധിച്ചതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.