കോഴിക്കോട്: കേരളത്തിലെ കാടുകളില്‍ കേരള വനം വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 500 ഹെക്ടറിലധികമുള്ള ഭൂമിയില്‍ യൂക്കാലിപ്റ്റ്സ് ചെടികള്‍ വച്ചുപിടിപ്പിക്കാൻ സർക്കാർ നല്കിയ അനുമതി ഉടൻ റദ്ദ് ചെയ്യണമെന്ന് ഗ്രീൻ മുവ്മെന്റ് കോഴിക്കോട് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ കാടുകളില്‍ യുക്കാലിപ്റ്റ്സ്, സെന്ന, അക്കേഷ്യ തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ പിടിമുറുക്കിയത് മൂലം ജലലഭ്യതയും ഭക്ഷ്യയോഗ്യമായ സസ്യങ്ങളും ഫലങ്ങളും ശോഷിച്ചിരിക്കയാണ്. ഇതും വന്യജീവി ശല്യം വർധിച്ചു വരുന്നതിന് നിദാനമാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. രാജൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ശബരിമുണ്ടക്കല്‍ അധ്യക്ഷത വഹിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.