കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് രണ്ട് പേർ മരിച്ചതിന് പിന്നാലെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്ത രണ്ട് മരണങ്ങളിൽ, മരിച്ചവരുമായി സമ്പർക്കം പുലർത്തിയ നാല് പേർ നിപയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും.
അതിനിടെ പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. സംശയാസ്പദമായ കേസുകളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പരിശോധനാഫലം രോഗം സ്ഥിരീകരിച്ചാൽ ആരോഗ്യവകുപ്പ് നിപ പ്രോട്ടോക്കോൾ നടപടികളിലേക്ക് കടക്കും.
അതിനിടെ പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. സംശയാസ്പദമായ കേസുകളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പരിശോധനാഫലം രോഗം സ്ഥിരീകരിച്ചാൽ ആരോഗ്യവകുപ്പ് നിപ പ്രോട്ടോക്കോൾ നടപടികളിലേക്ക് കടക്കും.
പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ ആളും ചികിത്സയിലിരിക്കെ പിതാവിനൊപ്പം ആശുപത്രിയിലെത്തിയ മറ്റൊരാളും ഇതേ രോഗലക്ഷണങ്ങളോടെയാണ് മരിച്ചത്. ആഗസ്ത് 30നായിരുന്നു ആദ്യ മരണം. എന്നാൽ നിപയാണോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
എന്നാൽ, ഇതിന് പിന്നാലെ ഇതേ ആശുപത്രിയിൽ പിതാവിനെ സന്ദർശിക്കാനെത്തിയ ഒരാൾക്കും സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തി. ഈ രോഗിയും മരിച്ചതിന് തൊട്ടുപിന്നാലെയാണ് ആരോഗ്യവകുപ്പിന് സംശയം തോന്നിയത്. അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ കുട്ടികളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. ഇതോടെ നിപ്പയാകാമെന്ന സംശയം ബലപ്പെട്ടു.
എന്നിരുന്നാലും, അപ്പോഴേക്കും ആദ്യ വ്യക്തിയുടെ മൃതദേഹം സംസ്കരിച്ചിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ ശരീരത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ് ഇപ്പോൾ. ആദ്യം മരിച്ചയാളുടെ മക്കളും സഹോദരിയും ഭർത്താവും മകനുമടക്കം നാലുപേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവരിൽ ഒമ്പത് വയസ്സുള്ള ആൺകുട്ടിയുടെ നില ഗുരുതരമാണ്. ഈ കുട്ടിയുടെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിന്റെയെല്ലാം ഫലം വന്നാൽ മാത്രമേ മരണകാരണം നിപ തന്നെയാണെന്ന് സ്ഥിരീകരിക്കാനാകൂ. മുൻകരുതൽ നടപടിയെന്ന നിലയിൽ ആരോഗ്യവകുപ്പ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത്.അന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേർക്കാണ് ഒന്നിന് പിറകെ ഒന്നായി ജീവൻ നഷ്ടപ്പെട്ടത്. 2021ൽ വീണ്ടും നിപാ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു ജീവൻ അപ്പോഴും നഷ്ടപ്പെട്ടു. അതിനുശേഷം രണ്ടു വർഷത്തോളം കേരളത്തെ നിപ ബാധിച്ചില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.