മാവൂർ : മാവൂർ-കോഴിക്കോട് റോഡിൽ പൈപ്പിടുന്നതു മൂലം കുഴിയിൽ നിന്നും മണ്ണും, കല്ലും റോഡരികിൽ കൂട്ടിയിട്ട് പൊതുജനങ്ങൾക്കും, കച്ചവടക്കാർക്കും പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി മാവൂർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പഞ്ചായത്ത് സമിതിക്ക് പരാതി നൽകി.
ഇതുമൂലം കൂട്ടിയിട്ട മണ്ണും, പൊടിയും പാറി അങ്ങാടിയിലെ കടകളിലെ വിലപിടിപ്പുള്ള വസ്തുക്കൾ നാശം വിതയ്ക്കുകയും പ്രദർശനത്തിനായി വെച്ചിരിക്കുന്ന വസ്ത്ര വ്യപാര സ്ഥാപനങ്ങളിലെ ചെരിപ്പ്, ബാഗ് തുടങ്ങിയവയിലും പൊടി പാറി മാവൂരിലെ വ്യാപാരികൾക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങൾ, രോഗികളും കുട്ടികളും ഉൾപ്പെടെയുള്ള വഴിയാത്രക്കാർക്കെല്ലാം സമീപത്തെ ദിവസങ്ങളിലുള്ള വലിയ രൂപത്തിലുള്ള ശല്യമാണ് ഇത് മൂലം അനുഭവിക്കേണ്ടി വരുന്നത്. ഉടനെ ഈ പ്രശ്നത്തിന് പരിഹാരം വേണമെന്ന് അവശ്യപെട്ട് കൊണ്ട് മാവൂർ പഞ്ചായത്ത് ഭരണസമിതിക്കുള്ള നിവേദനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശിനും, മുൻ പഞ്ചായത്ത് പ്രസിഡൻറ് പി ഉമ്മർ മാഷിനും കൈമാറി.
മർച്ചൻറ് അസോസിയേഷൻ ഭാരവാഹികളായ കെ.വി.സാഹിർ, ബാബു ചാലിയാർ, രാമമൂർത്തി കെ.എസ് എന്നിവരാണ് നിവേദനം കൈമാറിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.