കോഴിക്കോട് : കാരന്തൂർ മർകസിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കശ്മീരി വിദ്യാർഥികളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സംവദിച്ചു. വിദ്യാർഥികളുടെ പഠനാനുഭവം മന്ത്രി ആരാഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തെ മികവിനും കേരള സർക്കാർ ഒരുക്കിയ സൗകര്യങ്ങൾക്കും വിദ്യാർഥികൾ മന്ത്രിയോട് നന്ദി രേഖപ്പെടുത്തി.
2004-ൽ അന്നത്തെ കാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ കാശ്മീരി വിദ്യാർത്ഥികൾക്ക് മർകസിൽ സൗജന്യ പഠന സൗകര്യമൊരുക്കി. നിലവില്‍ ഇരുനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മര്‍കസ് എമിറൈറ്റ്സ് ഹോം ഫോര്‍ കശ്മീരില്‍ ഇതിനകം ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ വിദ്യാര്‍ഥികള്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവങ്ങളില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് വര്‍ഷങ്ങളായി പങ്കെടുക്കുകയും സംസ്ഥാന തലത്തില്‍ വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടാറുമുണ്ട്. കശ്മീരി വിദ്യാര്‍ഥികളുടെ നേട്ടങ്ങളെ മന്ത്രി അഭിനന്ദിക്കുകയും കേരളത്തില്‍ പഠനം തുടരുന്നതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു.
വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിനായി വയനാട്ടിലേക്കുള്ള യാത്രാമധ്യേ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിക്കുന്നതിനായാണ് മന്ത്രി മര്‍കസില്‍ എത്തിയത്. പരസ്പരം സുഖവിവരങ്ങള്‍ പങ്കിട്ട ഇരുവരും മര്‍കസിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.