കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതി തീവ്ര മതമൗലികവാദിയാണെന്ന് എഡിജിപി എംആർ അജിത് കുമാർ. ഷാരൂഖ് സെയ്ഫിയാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായി. പ്രതി ഒരു തീവ്ര മതമൗലികവാദിയാണ്. സാക്കിർ നായിക്, ഇസ്രാ അഹമ്മദ് തുടങ്ങിയ മതമൗലികവാദികളുടെ വീഡിയോകളും മറ്റും നിരന്തരം നോക്കിയ ആളാണ്. അക്രമം നടത്താൻ പദ്ധതിയിട്ടാണ് പ്രതി കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ഇതര സംസ്ഥാനങ്ങളിലും വിശദമായ അന്വേഷണം നടത്തി. മറ്റ് സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും ചേർന്ന് അന്വേഷണം നടത്തി. ലഭ്യമായ എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇന്നലെ യുഎപിഎ ചുമത്തിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ സംഘം കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാം കണ്ടെത്തി. പ്രതിക്ക് സഹായം ലഭിച്ചോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെയുള്ള പോലീസ് അന്വേഷണം ശാസ്ത്രീയമായിരുന്നു. എല്ലാ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. വളരെ വിപുലമായി അന്വേഷിക്കേണ്ട കേസാണിത്. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല. പ്ലസ് ടു വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രതിക്ക് 27 വയസ്സുണ്ട്. നാഷണൽ ഓപ്പൺ സ്കൂളിലാണ് പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.