ഫറോക്ക്: ചാലിയാറില്‍ ഒഴുക്കില്‍പെട്ട നവദമ്ബതികളില്‍ യുവതി മീൻപിടിത്തക്കാര്‍ ചുഴറ്റിയെറിഞ്ഞ കയറില്‍ പിടിച്ച് രക്ഷപ്പെട്ടു. കയറില്‍ കൈയെത്തുംമുമ്ബേ പുഴയുടെ ആഴങ്ങളിലേക്ക് വഴുതിപ്പോയ യുവാവിനെ കണ്ടെത്താനായില്ല.
മഞ്ചേരി പട്ടാപ്പുറത്ത് ഷാജി തോമസിന്റെ മകൻ ജിതിനെയാണ് (28) കാണാതായത്. ഭാര്യ വര്‍ഷയാണ് സാഹസികമായി രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ 10.15ന് ഇരുവരും ആളുകള്‍ നോക്കിനില്‍ക്കേ പുതിയ പാലത്തില്‍നിന്ന് ചാടുകയായിരുന്നുവത്രേ. അപകടരംഗം ശ്രദ്ധയില്‍പെട്ട ലോറിക്കാര് കയറെടുത്ത് പുഴയോരത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്കി. അവരത് പുഴയില്‍ അകപ്പെട്ട ദമ്ബതികള്‍ക്ക് മുന്നിലേക്ക് വീശിയെറിഞ്ഞു. കയറില്‍ പിടിച്ചുതൂങ്ങിയ വര്‍ഷയെ ചാലിയാറിന്റെ അടിത്തട്ടില്‍നിന്ന് മീൻപിടിത്തക്കാര്‍ പിടിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് ബോധം മറഞ്ഞ വര്‍ഷയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. ജിതിന് വേണ്ടിയുള്ള തിരച്ചില്‍ മണിക്കൂറുകള്‍ നീണ്ടു.
അഗ്നിരക്ഷാസേന, തീരസംരക്ഷണസേന, മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായി തിരച്ചില്‍ നടത്തി. മീഞ്ചന്ത അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസര്‍ എം.കെ. പ്രമോദിന്റെയും ഗ്രേഡ് അസി. ഓഫിസര്‍ ശിഹാബുദ്ദീന്റെയും നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധരും തീരദേശ പൊലീസ്, സിവില്‍ ഡിഫൻസ് വളന്റിയര്‍മാരും മത്സ്യത്തൊഴിലാളികളുമാണ് തിരച്ചില്‍ നടത്തിയത്. വൈകീട്ട് ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തടസ്സമുണ്ടാക്കി. തിരച്ചില്‍ തിങ്കളാഴ്ചയും തുടരും. ജിതിൻ -വര്‍ഷ വിവാഹം ആറു മാസം മുമ്ബാണ് രജിസ്റ്റര്‍ ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.