വ്യാജരേഖ ചമച്ച കേസില്‍ ഒളിവിൽ കഴിയുന്ന എസ്‌എഫ്‌ഐ മുൻ നേതാവ് വിദ്യയ്‌ക്കായി തിരച്ചിൽ കോഴിക്കോട്ടേക്ക് നീട്ടാൻ കേരള പോലീസ്. എറണാകുളത്ത് നിന്ന് വിദ്യ കോഴിക്കോട്ടേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ ഇന്നലെ അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കാലടി സംസ്‌കൃത സർവകലാശാലയിലെത്തിയ അന്വേഷണ സംഘം വിദ്യയുടെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തു. വിദ്യ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തിരുന്ന പത്തിരിപ്പാല ഗവ.കോളേജിലെ ഇന്റർവ്യൂ പാനൽ അംഗങ്ങളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.
തൃശൂര്‍ കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഇന്ന് അട്ടപ്പാടി ഗവ.കോളജ് പ്രിന്‍സിപ്പല്‍, ഇന്‍ര്‍വ്യു ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി ചിറ്റൂര്‍ കോളേജിലെ അധ്യാപികയും ഇന്റര്‍വ്യൂ ബോര്‍ഡ് അംഗവുമായ ശ്രീപ്രിയയുടെ മൊഴി ഇന്ന് അഗളി പോലീസ് രേഖപ്പെടുത്തും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.