കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് നാളെ കോഴിക്കോട് തിരിതെളിയും. കലാമാമാങ്കം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം മതി. സംസ്ഥാന സ്കൂള്‍ കലോത്സവ മാമാങ്കത്തിലെ ജേതാക്കള്‍ക്കായുള്ള സ്വര്‍ണക്കപ്പ് കോഴിക്കോട് എത്തി. 2019-ല്‍ കാസര്‍ഗോഡ് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ജേതാക്കളായ പാലക്കാടിന് ലഭിച്ച സ്വര്‍ണ്ണക്കപ്പ് ജില്ലാ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്.
രാവിലെ എട്ടരയോടെ ഡി.ഡി.ഇ ട്രഷറിയിലെ ലോക്കറിലെത്തി സ്വര്‍ണ്ണക്കപ്പ് ഏറ്റുവാങ്ങി. സാധരണ പൊലീസിന്റെ അകമ്ബടി വാഹനത്തോടെയാണ് സ്വര്‍ണ്ണക്കപ്പ് കൊണ്ടുപോവുക. എന്നാല്‍, ഡി.ഡി.ഇയുടെ വാഹനത്തില്‍ രണ്ട് പൊലീസുകാരെ മാത്രമാണ് സ്വര്‍ണ്ണക്കപ്പിന്റെ സുരക്ഷക്കായി നിയോഗിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നിലപാട് എടുത്തത്. തുടര്‍ന്ന്, കൂടുതല്‍ പൊലീസ് സുരക്ഷയ്ക്കായി എത്തി. കോഴിക്കോട് എത്തിയ കപ്പ് മന്ത്രിമാരായ വി.ശിവന്‍കുട്ടിയും, മുഹമ്മദ് റിയാസും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.
അതേസമയം, കലോത്സവത്തില്‍ പങ്കെടുക്കാനുള്ള മത്സരാര്‍ത്ഥികളുടെ ആദ്യം സംഘം കോഴിക്കോട് എത്തിച്ചേര്‍ന്നു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ നിന്നുള്ള സംഘത്തെ കോഴിക്കോട് രെയില്‍വേ സ്‌റ്റേഷനില്‍ വച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും സ്വീകരിച്ചു. സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ടുള്ള വിവിധ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.
അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കലാപ്രതിഭകള്‍ 24 വേദികളിലായി 239 ഇനങ്ങളില്‍ മാറ്റുരയ്ക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ പ്രധാനവേദിയായ വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു പതാക ഉയര്‍ത്തും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.