കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടു.
ബീച്ചിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പുറപ്പെടുവിച്ച ഉത്തരവുകൾ
- 24 മണിക്കൂറിലധികം മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പും കണക്കിലെടുത്ത് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു ഉത്തരവാകുന്നു .
- ജില്ലയിൽ വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ , ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുളള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചു ഉത്തരവാകുന്നു.
- ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി 7 മുതൽ താവിലെ 7 വരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണ്.
- ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കടലിൽ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിരിക്കുന്നു.
മേൽപ്പറഞ്ഞ നിരോധനങ്ങൾ ലംഘി ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകാൻ ജില്ലാ പോലീസ് മേധാവി (സിറ്റി),ജില്ലാ പോലീസ് മേധാവി (റൂറൽ) എന്നിവരെചുമതലപ്പെടുത്തി ഉത്തരവാകുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.