കോഴിക്കോട്: കോഴിക്കോട് എക്സൈസിന്റെ മിന്നൽ പരിശോധനയിൽ 500 ലിറ്റർ വാറ്റ് പിടികൂടി. കന്നൂട്ടിപ്പാറ, പൂവന്മല ഭാഗങ്ങളില്‍ നടത്തിയ റെയ്‌ഡിലാണ് 500 ലിറ്റര്‍ വാറ്റും മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തിയത്. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി വിൽപന നടത്താനെത്തിയ വാറ്റാണ് എക്സൈസ് പിടികൂടിയത്. താമരശ്ശേരി എക്സ്സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. കെ. ഷാജിയും പാര്‍ട്ടിയുമാണ് വ്യാജ വാറ്റ് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് എക്സൈസ് കേസെടുത്തു.
പിടിച്ചെടുത്ത വാറ്റ് ഒഴുക്കി നശിപ്പിച്ചു. കട്ടിപ്പാറ, ചമൽ, എട്ടേക്ര മേഖലകളിൽ എക്സൈസ് നിരന്തര പരിശോധന നടത്തി വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. അതേസമയം എക്സൈസിന്റെ നിരന്തര പരിശോധനയെത്തുടർന്ന് മലയുടെ ചെങ്കുത്തായ ചരിവുകളിൽ ആർക്കും എത്തിപ്പെടാൻ കഴിയാത്ത വിധത്തിലാണ് ഇപ്പോൾ വാറ്റുകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
ചിങ്ങണാംപൊയിലില്‍ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ഇന്ന് കണ്ടെത്തിയ മലമുകളിലെ കേന്ദ്രം. എക്സൈസ് സംഘം കാൽനടയായി നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രവേശ്. എം, സിവില്‍ എക്സ്സൈസ് ഓഫീസര്‍മാരായ ഷാജു.സി.ജി, രബിന്‍. ആര്‍.ജി. എന്നിവരടങ്ങിയ സംഘമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.