പെരുമണ്ണ സ്വദേശിയായ യുവതിയുടെ ഫോണുകള്‍ മോഷ്ടിച്ച് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍. നിലമ്പൂര്‍ എടക്കര ചെറിയാടന്‍ മന്‍സൂര്‍ (36) ആണ് അറസ്റ്റിലായത്. പോലീസ് സംഘം ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ പിടികൂടിയത്കഴിഞ്ഞ ഓഗസ്റ്റില്‍ യാത്രയ്ക്കിടെ, പന്തീരാങ്കാവുവെച്ചാണ് യുവതിയുടെയും മകളുടെയും രണ്ട് സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ നഷ്ടമാകുന്നത്. തുടർന്ന് അന്വേഷിച്ചെങ്കിലും ഫോണുകള്‍ കണ്ടെത്താനായിരുന്നില്ല. ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള സ്ത്രീകളടക്കമുള്ളവരെ വിളിച്ച് ഒരാള്‍ മോശമായി സംസാരിക്കുന്നറിഞ്ഞ്, നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചപ്പോഴാണ് മന്‍സൂറിന്റെ കൈവശമാണ് ഫോണുകളെന്ന് യുവതിക്ക് മനസ്സിലാകുന്നത്. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്യുന്നത് പ്രതി പതിവാക്കി. തുടര്‍ന്ന് യുവതി പന്തീരാങ്കാവ് പോലീസില്‍ പരാതിനല്‍കുകയായിരുന്നു.പാര്‍വതി’ എന്ന പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി നാലരലക്ഷം തട്ടിയ സംഭവത്തില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.