കോഴിക്കോട്: താമരശ്ശേരിയില്‍ 19 വയസുകാരിയുടെ ഇരുകാലുകളും കയ്യും ഭര്‍ത്താവ് തല്ലിയൊടിച്ചു. ഉണ്ണികുളം സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. താമരശ്ശേരി പൂനൂര് കോളിക്കലിലെ വാടക വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി ക്രൂരമര്‍ദനത്തിനിരയായത്.
തൃശൂര്‍ സ്വദേശി ബഹാവുദ്ദീൻ അല്‍ത്താഫിനെ (30) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ത്താഫിനെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഒമ്ബത് മാസം മുമ്ബാണ് പരാതിക്കാരിയും പ്രതി ബഹാവുദ്ദീനും വിവാഹിതരായത്. അന്ന് മുതല്‍ ശാരീരിക മാനസിക മര്‍ദ്ദനങ്ങള്‍ ആരംഭിച്ചതായി പെണ്‍കുട്ടി പറയുന്നു. സ്ത്രീധനത്തിന്റെ പേരിലടക്കം സഹിക്കാനാവാത്ത പീഡനങ്ങളായതോടെ പൊലീസില്‍ പരാതി നല്കാന് ഒരുങ്ങിയെങ്കിലും ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു.
പിന്നീടും പീഡനം തുടര്‍ന്ന ബഹാവുദ്ദീൻ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു രണ്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഇരുകാലുകളും കയ്യും തല്ലിയൊടിച്ചു. പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തിന് ഇയാളുടെ ബന്ധുക്കളും കൂട്ടുനിന്നെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ആശുപത്രിയില്‍ എത്തിയാണ് താമരശ്ശേരി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തുക.
പിടിയിലായ പ്രതി ബഹാബുദ്ദീൻ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും താമരശ്ശേരി പൊലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.