കോഴിക്കോട് : മലയോര മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഇന്നലെ തുഷാരഗിരി ജീരകപ്പാറയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. മൂത്തേടത്ത് ചാക്കോ, പുളിക്കല്‍ ജോയി എന്നിവരുടെ കൊക്കോ, ജാതി, തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകൾ വ്യാപകമായി നശിച്ചു. ചിപ്പിലിത്തോട്, മരുതിലാവ് ഭാഗങ്ങളിൽ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നതും പതിവാണ്.
മഴയുടെ തുടക്കത്തിൽ തന്നെ വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കർഷകരെ ഏറെ ആശങ്കയിലാക്കുന്നു. കാട്ടാനകൾ വേലിയില്ലാത്ത സ്ഥലങ്ങളിലൂടെ തോട്ടങ്ങളിൽ കയറി കൃഷി നശിപ്പിക്കുകയാണ്. വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് കുത്തി മറിച്ചിട്ടതിനെ തുടര്‍ന്ന് വീടിന് കേടുപാടുകള്‍ സംഭവിച്ചു. വാഴ, ചേമ്ബ് അടക്കമുള്ള കൃഷികള്‍ പന്നികള്‍ ഇറങ്ങി വ്യാപകമായി നശിപ്പിക്കുന്നത് പതിവാണ്.
സോളാർ വേലി ഒരു സാധാരണ കർഷകന് ചെലവേറിയതാണ്. വിളനാശവും കാർഷിക വിളകളുടെ വിലത്തകർച്ചയും മൂലം വരുമാനം മുടങ്ങിയ സാധാരണ കർഷകർക്ക് വേലി കെട്ടാൻ സർക്കാർ സഹായമില്ലാതെ ബുദ്ധിമുട്ടുകയാണ്. വന്യമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.