രത്‌നഗിരി: രത്‌നഗിരിയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് എലത്തൂരിൽ തീവണ്ടി കത്തിച്ച കേസിലെ പ്രതി ഷാരൂഖ് സൈഫിയെ കസ്റ്റഡിയിലെടുത്തു. ട്രെയിനില്‍ തീവെപ്പ് നടത്തിയ പ്രതിക്ക് മുഖത്ത് ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതി രത്‌നഗിരയിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രാദേശിക ആശുപത്രികളിൽ ജാഗ്രതാ നിർദേശം നല്‍കിയിരുന്നു.
ഇതിനിടെ സംശയം തോന്നി ആശുപത്രിയിൽ ചികിൽസ തേടിയ പ്രതി ചികിത്സ പൂർത്തിയാക്കാതെ പോയി. എന്നാൽ ഇന്നലെ രാത്രി രത്‌നഗിരിയിൽ വ്യാപക തിരച്ചിലിനിടെ റെയിൽവേ സ്‌റ്റേഷനു സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെയും മഹാരാഷ്ട്ര എടിഎസിന്റെയും സംയുക്ത സംഘം ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തത്. പ്രതിക്ക് പരിക്കേറ്റതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.